മഹത്വത്തിന്റെ പാതിനോമ്പ്: സുനിൽ കെ.ബേബി മാത്തൂർ

Photo (22)

നോമ്പുകാലത്തെ വിശ്വാസവും ഭക്തിയും കൂടുതല്‍ തീവ്രമാക്കാനുള്ള അവസരമാണ് പാതിനോമ്പ്. 50 ദിവസത്തെ വലിയനോമ്പിന്റെ പകുതിയിലുള്ള പാതിനോമ്പ് ആചാരം കര്‍ത്താവിന്റെ കുരിശിന്റെ ശക്തി നമുക്കു മനസ്സിലാക്കി തരുന്നു. പഴയനിയമത്തില്‍ സംഖ്യാ പുസ്തകത്തില്‍ സര്‍പ്പങ്ങളെ ഉപയോഗിച്ച് ദൈവം ഇസ്രയേല്‍ ജനതയെ ശിക്ഷിക്കുന്ന സംഭവംവായിക്കാം. പാതിനോമ്പാചരണവും ഈ സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബൈബിളില്‍ ഇങ്ങനെ വായിക്കാം. “ഏകദേശംചുറ്റിവളഞ്ഞു പോകുവാന്‍ അവര്‍ ഹോര്‍ പര്‍വ്വതത്തില്‍ നിന്നു ചെങ്കടലിലേക്കുള്ള വഴിയെ യാത്ര പുറപ്പെട്ടു. വഴിക്കുവെച്ചുജനങ്ങള്‍ അക്ഷമരായി. ജനങ്ങള്‍ ദൈവത്തിനും മോശയ്ക്കുമെതിരായി സംസാരിച്ചു. ഈ മരുഭൂമിയില്‍ കിടന്നു മരിക്കാന്‍നിങ്ങള്‍ ഞങ്ങളെ ഈജിപ്റ്റില്‍ നിന്നു കൊണ്ടുപോന്നത് എന്തിന്? ഇവിടെ ഭക്ഷണവും ഇല്ല, വെള്ളവുമില്ല. ഈ കെട്ട ഭക്ഷണംഞങ്ങള്‍ക്കു വെറുപ്പാണ്. അപ്പോള്‍ കര്‍ത്താവ് ജനങ്ങളുടെ ഇടയിലേക്ക് ഉഗ്രസര്‍പ്പങ്ങളെ അയച്ചു. സര്‍പ്പദംശം ഏറ്റ് അനേകംഇസ്രയേലികള്‍ മരിച്ചു. ജനങ്ങള്‍ മോശയുടെ അടുത്തുചെന്നു പറഞ്ഞു ” ഞങ്ങള്‍ പാപം ചെയ്തു, കര്‍ത്താവിനുംഅങ്ങേക്കുമെതിരായി സംസാരിച്ചു. സര്‍പ്പങ്ങളെ ഞങ്ങളുടെ ഇടയില്‍ നിന്നും നീക്കി കളയാന്‍ കര്‍ത്താവിനോട് അങ്ങ്പ്രാര്‍ത്ഥിക്കണമെ. അപ്പോള്‍ മോശ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. കര്‍ത്താവ് അരുള്‍ചെയ്തു. ” ഒരു ഉഗ്രസര്‍പ്പത്തെഉണ്ടാക്കി ഒരു തണ്ടിന്മേല്‍ ഉയര്‍ത്തിവെയ്ക്കുക, സര്‍പ്പദംശം എതിര്‍ക്കുന്നവന്‍ അതു കണ്ടാല്‍ ജീവിക്കും” മോശ അപ്രകാരംചെയ്തു (സംഖ്യ 21: 4-9). മരുഭൂമിയില്‍ മോശ സര്‍പ്പത്തെ ഉയര്‍ത്തിയ സംഭവമാണ് പാതിനോമ്പ് ദിനത്തില്‍വീണ്ടും അനുസ്മരിക്കുന്നത്. യോഹന്നാന്റെ സുവിശേഷത്തില്‍ യേശു ഇങ്ങനെ പറയുന്നു “മോശ മരുഭൂമിയില്‍ സര്‍പ്പത്തെഉയര്‍ത്തിയത് എങ്ങനെയോ, അങ്ങനെ തന്നില്‍ വിശ്വസിക്കുന്ന ഏവനും നിത്യജീവന്‍ ഉണ്ടാകേണ്ടതിനു മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു” (യോഹന്നാന്‍3:15). മോശ ഉണ്ടാക്കിയ സര്‍പ്പത്തിന്റെ പ്രതീകമാണ് കര്‍ത്താവിന്റെകുരിശുമരണവും ഉത്ഥാനവും. പാതിനോമ്പ് ദിനത്തില്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്കിടെ ദേവാലയത്തിന്റെ മധ്യത്തില്‍ കുരിശു സ്ഥാപിക്കുന്നു. പാതിനോമ്പിന്റെതലേദിവസമുള്ള സന്ധ്യാ നമസ്കാരത്തിനിടെയാണ് കുരിശു സ്ഥാപിക്കുന്നത്. മോശ ഉയര്‍ത്തിയ സര്‍പ്പത്തെ നോക്കുന്നവര്‍രക്ഷപ്രാപിച്ചതുപോലെ കുരിശി നോക്കി പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മളും രക്ഷ പ്രാപിക്കുന്നു. കാല്‍വരിയിലെയേശുക്രിസ്തുവിന്റെ മഹനീയ ബലി നമുക്കു ഓര്‍മവരുന്നു. മിശിഹായുടെ കൂടെ വസിക്കാനുള്ള ദിവസങ്ങളാണ്നോമ്പുകാലം. മാനസാന്തരത്തിന്റെയും അനുതാപത്തിന്റെയും ദിനങ്ങള്‍. ഈ ദിവസങ്ങളില്‍ ചെയ്തുപോയ തെറ്റുകളെകുറിച്ചോര്‍ത്ത് പശ്ചാത്തപിക്കാനും ദൈവത്തിലേക്ക് തിരികെ വരാനുമാണ് നാം ശ്രമിക്കേണ്ടത്. “നാശത്തിന്റെ പാതയിലൂടെസഞ്ചരിക്കുന്നവര്‍ക്ക് കുരിശിന്റെ സന്ദേശം ഭോഷത്തമാണ്; രക്ഷയുടെ വഴിയിലൂടെ ചിരിക്കുന്നവര്‍ക്കാകട്ടെ. അതുദൈവത്തിന്റെ ശക്തിയത്രെ” (1 കൊറിന്തോസ് 18).