അനുഗ്രഹങ്ങളുടെ കല്‍കുരിശ്‌

Chandanappally_kalkurisuChandanappally_shrine

———————————————

kalkurisu_chandanapally
ഈ കല്‍ക്കുരിശിനു മുന്‍പില്‍ ആധീ വ്യാധികള്‍ അര്‍പ്പിച്ചു കണ്ണടച്ചു നില്‍ ക്കുന്നവര്‍ ക്രിസ്തുവിന്‍റെ ത്യാഗത്തിനു മുന്നിലാണു സ്വയം അര്‍പ്പികുന്നത്.കേരളത്തില്‍ ചന്ദനപ്പള്ളിയില്‍ മാത്രമാണ് പൂര്‍ണ്ണമായും ഒറ്റ കല്ലില്‍ തീര്‍ത്ത കല്‍ക്കുരിശ് ഉള്ളത്.ഐതിഹ്യങ്ങളെക്കാള്‍ നേരനുഭവങ്ങളിലൂടെ കൈമാറി വന്ന അനുഭവവുമായാണ് ജന ലക്ഷങ്ങള്‍ ഇവിടെ എത്തുന്നത് .ചന്ദനപ്പള്ളി വലിയപള്ളിയുടെ കല്‍ക്കുരിശിനു മുന്‍പില്‍ പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികള്‍ എത്തുന്നത് പെരുനാള്‍ കാലത്ത് മാത്രമല്ല.

പതിനാറാം നൂറ്റാണ്ടിലാണ് ഈ കല്‍ക്കുരിശ് സ്ഥാപിച്ചത്.ഇത് സ്ഥിതി ചെയ്യുന്നതാകട്ടെ പ്രാചീനകാലത്തെ പ്രദാനപ്പെട്ട വാണിജ്യപാതയിലാണ്.ചെങ്കോട്ടയില്‍നിന്ന്‌ ആരിയാന്‍ക്കാവ് ,കുളത്തുപ്പുഴ,പുനലൂര്‍,പത്തനാപുരം,കൂടല്‍,അങ്ങാടിക്കല്‍,ചന്ദനപ്പള്ളി,കൈപ്പട്ടൂര്‍,പന്തളം,ഹരിപ്പാട് വഴി ആലപ്പുഴ തുറമുഖം വരെയുള്ള നടപ്പാതയായിരുന്നു ഇത്.അതിലെ പ്രധാന ഇടത്താവളമായിരുന്നു ചന്ദനപ്പള്ളി.

പവ്വരാനികതയും ഭംഗിയും ഈ കുരിശിനെ ആകര്‍ ഷകമാക്കുന്നു.പുണ്ണിയവാളന്മാരുടെയും മാലാഖമാരുടെയും ചിത്രം ഈ കുരിശില്‍ കൊത്തിയിട്ടുണ്ട്.പണ്ടുമുതലേ വിദൂരങ്ങളില്‍ നിന്നുപോലും ഇവിടെ വിശ്വാസികള്‍ എത്തുന്നു.നാനാ ജാതി മതസ്ഥരായ ആളുകള്‍ ദിനംപ്രതി ചുറ്റു വിളക്കില്‍ നയ്യിത്തിരി കത്തിച്ചു വലം വച്ച് പ്രാര്‍ത്ഥിക്കുന്നു.ശബരിമല തീര്‍ഥാടനത്തിന് ഇതുവഴി കടന്നുപോകുന്ന ഹൈന്ദവ സഹോദരങ്ങള്‍ കുരിശിനെ മൂന്നു പ്രാവശ്യം പ്രദക്ഷിണംചെയിതു നേര്‍ച്ച അര്‍പ്പിച്ച്‌ പോകുന്നു.ഈ കുരിശിനു അസാധാരണമായ ശക്തിയാണെന്ന് ഭക്തര്‍ സാക്ഷിക്കുന്നു.ദുരിതങ്ങളിലും പ്രയാസ്സങ്ങളിലും ഈ കുരിശടിയില്‍ എത്തി പ്രാര്‍ത്ഥിച്ചാല്‍ ഫലം നിശ്ചയമാണെന്നാണ് വിശ്വാസം.

മരക്കുരിശില്‍ തലകീഴായി മരിച്ച കിസ്തു ശിഷ്യന്‍ പത്രോസ്‌ ശ്ലീഹാ മരണത്തിന് മുന്‍പ് പറഞ്ഞ “ഞാന്‍ എന്‍റെ നാഥന്‍റെ പാദങ്ങളെ ചുംബിക്കുന്നു”എന്ന വാക്കുകള്‍ ഈ കല്‍ക്കുരിശിനു മുന്‍പില്‍ കൈ കൂപ്പുന്ന വിശ്വാസികള്‍ ഓര്‍ക്കുന്നുണ്ടാവും.

ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാൾ മെയ്‌ 7,8

റിപ്പോര്‍ട്ട്: മനോജ്‌ ചന്ദനപ്പള്ളി