വിശുദ്ധന്റെ അനുഗ്രഹത്തിനായി ഇന്ന് പദയാത്രികരെത്തും.
———————
മനോജ് ചന്ദനപ്പള്ളി
ഓൺലൈൻ റിപ്പോർട്ടർ
———————–
പെരുന്നാൾ കാലത്ത് പുണ്യാളച്ചന്റെ എഴുന്നള്ളത്തുണ്ട്…പഴമക്കാർ പറയാറുണ്ട് പലപ്പോഴും..അങ്ങ് പുതുപ്പള്ളിയിൽ പെരുന്നാൾ കഴിഞ്ഞാൽ പുണ്യാളച്ചൻ ചന്ദനപ്പള്ളിയിലേക്കാകും എത്തുക എന്ന്…അതു കൊണ്ട് തന്നെ പെരുന്നാളിനു ഗ്രാമത്തിനു ഒരു പുത്തൻ ഉണർവ്വാണു..എല്ലാ ഭവനങ്ങളിലും നാടും നാട്ടുവഴികളും എന്തിനേറെ …
സംസാരത്തിൽ ഏറെ ഉപയോഗിക്കുന്ന വാക്കും …പുണ്യാളച്ചൻ എന്നതാകും.പെരുന്നാൾ വേണം ചന്ദനപ്പള്ളി ഗ്രാമം ഒന്നു ഉത്സാഹത്തിലാകാൻ..എന്തെന്നില്ലാത്ത ഭക്തിയും ആവേശവും ഒക്കെയാണു ഗ്രാമനിവാസികൾക്ക് ആ ദിനങ്ങളിൽ.വലിയപള്ളിയിൽ പെരുന്നാൾ തുടങ്ങിയാൽ പിന്നെ നാട്ടുവഴികളിൽ എങ്ങും തിരക്കാകും.ഭക്ത വിശ്വാസികളെ ചന്ദനപ്പള്ളി വലിയപള്ളിയിലേക്ക് അടുപ്പിക്കുന്നത് വെറു കേട്ടു കേഴ്‌വി കൊണ്ടാല്ല.മറിച്ച് നേരനുഭവങ്ങളിലൂടെ അനുഭവിച്ചറിഞ്ഞ അനുഗ്രഹനിറവിലാണു.എത്രയോ അനുഗ്രഹകാഴ്ചകളാണു പുണ്യാളച്ച ന്റെ ഈ മണ്ണിൽനിന്ന് ഉയർന്നു കേൾക്കുന്നത്… പെരുന്നാൾ ഇന്നും നാളെയുമായി നടക്കും.ഇന്ന് രാവിലെ വിശുദ്ധ മൂന്നി ന്മേൽ കുർബാനയോടെയാണു ദേവാലയത്തിലെ ചടങ്ങുകൾ ആരംഭിച്ചത്.തുടർന്ന് സെന്റ് ജോർജ്ജ് ഷ്രൈൻ എഴുന്നള്ളത്ത് കുതിരപ്പുരയിൽ നിന്നു ആരംഭിച്ചു.വികാരി ഫാ രാജു ദാനി യേലും ട്രസ്റ്റി റ്റി ജ്.വർഗ്ഗീസും സെക്രട്ടറി പി.ജി ജോണും ചേർന്ന് കുതിരപ്പുരയിൽ നിന്നും സ്വർണ്ണവർണ്ണമുള്ള പുണ്യാളച്ചന്റെ തിരുരൂപം പള്ളിയിലേക്ക് ആഘോഷപൂർവ്വമാണു എഴുന്നള്ളിച്ചത്.വാദ്യ മേളങ്ങളും..കൊടികളും മുത്തുകുടകളും മിഴിവേകി.പള്ളിയു ടെ പ്രധാന ഭാഗത്തായി പ്രതിഷ്ഠിച്ച തിരുരൂപം ദർശ്ശിക്കാൻ നാനാഭാഗത്തിനിന്നായി വിശ്വാസികൾ എത്തും.ഇവിടെ പുണ്യാളച്ചനെ തൊട്ടുവന്നിക്കാനും സർവ്വം സമർപ്പിച്ച് പ്രാത്ഥിക്കാനും ഇന്നും മുതൽ നിലക്കാത്ത ഭക്തജനപ്രവാഹമാകും വലിയപള്ളിയിലേക്ക്.ഇന്നത്തെ ഏറ്റം പ്രധാന ആകർഷണം കാൽനടയായി വലിയപള്ളിയിലേക്ക് എത്തുന്ന ആയിരക്കണക്കിനു സഹദാ വിശ്വാസികളാകും.രാവിലെ മുതൽ വിവിദ ദേവാലയങ്ങളിൽ നിന്നുള്ള പദയാത്ര ആരംഭിച്ചു.വൈകിട്ടോടെ വലിയപള്ളിയിൽ സംഗമിക്കുന്ന പദയാത്രികരെ നാടും പള്ളിയും ചേർന്ന് ഉജ്വല വരവേൽപ്പു നൽകും.തുടർന്ന് രാത്രി നമസ്കാരവും അഭി.തിരുമേനിമാരു ടെ കാർമ്മികത്വത്തിൽ ശ്ലഹീക വാഴ്‌വും നടക്കും…രാത്രി റാസ 8 നു ആരംഭിക്കും…ആയിരങ്ങൾ റാസയിൽ അണിചേരും…റാസക്ക് ഇടത്തിട്ട ഗ്രാമം പൈത്രികമായി അനുഷ്ഠിച്ചുവരുന്ന ചൂട്ടുകറ്റ കത്തിച്ചുള്ള സ്വീകരണം ഒരുക്കും.നാളെയാണു പെരുന്നാൾ സമാപനം.ചന്ദനപ്പള്ളി ചെംബെടുപ്പ് നാളെ വൈകിട്ട് നാലിനു തുടങ്ങും.അഭൂതപൂർവ്വമായ തിരക്കു കണക്കി ലെടുത്ത് വിശ്വാസ ലക്ഷങ്ങൾക്ക് സുഗമായി പള്ളിയിലെത്തി ശുശ്രൂഷകളിൽ പങ്കു ചേരാൻ വിപുലമായ ക്രമീകരണങ്ങളാണു പള്ളികമ്മിറ്റിയും സർക്കാരും ചേർന്ന് ഒരുക്കിയിരിക്കുന്നത്.