കേരളം കണ്ടിട്ടില്ലാത്ത രീതിയിലുള്ള സംഗീതം

fr_mpg_somro

SOMRO out of ZUMORO

ശ്രുതി സ്‌കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്ക്

ഫാ. ഡോ. എം പി ജോര്‍ജിന് ഇതൊരു നിയോഗം

സിംഫണിയില്‍ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങള്‍

എന്താണ്‌ സോമ്റോ-15?

കേരളം കണ്ടിട്ടില്ലാത്ത രീതിയിലുള്ള സംഗീതം

പാശ്ചാത്യരും അറിയട്ടെ ഇന്ത്യന്‍ സംഗീതത്തെ…

somro_2015

കേരളം ഇന്ന് വരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള സംഗീതം ഒരുക്കുകയാണ് സൊമ്‌റോ-15. ഹില്‍ഹര്‍ മോണിക് ഓര്‍ക്കസ്ട്രയും കോറന്‍ സിംഫണിയും സമ്മേളിക്കുന്ന സംഗീത വിസ്മയം കോട്ടയം ഓര്‍ത്തഡോക്‌സ് സെമിനാരിയുടെ 200-ാം വാര്‍ഷികത്തോടും ഓര്‍ത്തഡോക്‌സ് സെമിനാരിയുടെ സംഗീത വിഭാഗമായ ശ്രുതി മ്യൂസിക്ക് അക്കാദമിയുടെ രജത ജൂബിലിയോടും അനുബന്ധിച്ചാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ ഫില്‍ഹര്‍മോണിക് സിംഫണിയായ സൊമ്‌റോ-15, കോട്ടയം സുമോറോ ക്വയറിന്റെ മേല്‍നോട്ടത്തില്‍ കോടിമത വിന്റര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് മാര്‍ച്ച് എട്ടിന് വൈകിട്ട് ആറിനാണ് നടക്കുക.
ശ്രുതി അക്കാദമി ഡയറക്ടര്‍ ഫാ. ഡോ. എം.പി. ജോര്‍ജ്ജാണ് സിംഫണിയുടെ സംവിധായകന്‍. പാശ്ചാത്യ സംഗീതവും മധ്യപൗരസ്ത്യ സംഗീതവും ഇന്ത്യന്‍ ശാസ്ത്രീയ സംഗീത രാഗങ്ങളും സമ്വയിപ്പിച്ച് ഒരുവര്‍ഷം കൊണ്ടാണ് ഫാ.ഡോ. എം.പി. ജോര്‍ജ്ജ് സിംഫണി രൂപപ്പെടുത്തിയത്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ്, കെ.എസ് ചിത്ര എന്നിവരെ ആദരിക്കുകയും പീയാനോ മാസ്‌റര്‍ അശ്വിന് പുരസ്‌കാരം നല്‍കുയും ചെയ്യും.

140 ല്‍ അധികം കലാകാരന്മാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് സൊമ്‌റോ-15ല്‍ സംഘടിപ്പിക്കുന്നത്. ഒരു മണിക്കൂര്‍ നീളുന്ന ഫില്‍ഹര്‍മോണിക്ക് ഓര്‍ക്കസ്ട്രയില്‍ ഇന്ത്യയുടെ വിവധ ഭാഗങ്ങളില്‍ നിന്നുള്ള 80 കലാകാരന്‍മാരും കോറല്‍ സിംഫണിയില്‍ സുമോറോ ക്വയറിലെ 63 കലാകാരന്മാരും അണിനിരക്കും. വാദ്യോപകരണങ്ങള്‍ മാത്രം ഉപയോഗിച്ച് സംഗീതം ആവിഷ്‌കരിക്കുന്ന രീതിയാണ് ഫില്‍ഹര്‍മോര്‍ണിക് ഓര്‍ക്കസ്ട്ര. വാദ്യോപകരണങ്ങളുടെ സഹായത്തോടെ ഗായകര്‍ സംഗീതം ആലപിക്കുന്നതാണ് കോറല്‍ സിംഫണി.

ക്രിസ്തുവിന്റെ ജനനം മുതല്‍ മരണവും ഉത്ഥാനവും അടക്കമുള്ള ജീവിത കഥകളാണ് സിംഫണിയായി ഒരുക്കിയിരിക്കുന്നത്. ദേശാടനക്കിളി ജറുസലേമിലേക്ക് സഞ്ചരിക്കുന്ന രീതിയിലാണ് കഥ ചിട്ടപ്പെടുത്തിയത്. ജറുസലേമില്‍ എത്തുന്ന കിളി ദൈവപുത്രന്റെ ജനനം മുതല്‍ ഉത്ഥാനം വരെയുള്ള ജീവിതം കാണുകയും ആ ചരിത്രകഥ പറയുകയും ചെയ്യുന്നു.

Manorama Mini Site