കുവൈറ്റിലെ ക്രൈസ്തവ വിശ്വാസികൾ ഓശാന പെരുന്നാൾ കൊണ്ടാടി

hosanna 16 hosanna16-2
കുവൈറ്റ്‌ :  യേശു ദേവൻ  കഴുതപ്പുറത് ഏറി യെരുശലെമിൽ  എതിയതിന്റെയും  വിശ്വാസികൾ  കുരുത്തോലയും  ഒലിവിൻ  തലപ്പുകളും  ഏന്തി  വരവേറ്റതിന്റെയും ഓർമ്മ  പുതുക്കി കുവൈറ്റിലെ ക്രൈസ്തവ വിശ്വാസികൾ   ഓശാന പെരുന്നാൾ കൊണ്ടാടി .ദൈവലയങ്ങളിലും താത്കാലികമായി സജ്ജീകരിച്ച ആരാധനാലയങ്ങളിലും വിശ്വാസികൾ ഒത്തുചേർന്നു .
കുവൈറ്റ്‌ സെ: സ്റ്റീഫൻസ്  ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവകയിൽ  നടന്ന ഓശാന ശുശ്രൂഷകൾക്  ഓർത്തഡോൿസ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ്‌  റെവ .ഫാ .ഫിലിപ് തരകൻ തേവലക്കര മുഖ്യ കാർമികത്വം  വഹിച്ചു .ഇടവക  വികാരി ഫാ. സഞ്ജു ജോൺ സഹകാർമികത്വം വഹിച്ചു .
കുരുത്തോല  പിടിച്ചു  പൂക്കൾ  വിതറി  വിശ്വാസികൾ  പ്രദിക്ഷണം നടത്തുകയും  ശുശ്രൂഷയിൽ  പങ്കെടുക്കുകയും  ചെയ്തു , കുരുത്തോലകൾ പിടിച്ചു വിശ്വാസികൾ പ്രദിക്ഷണം നടത്തുകയും  , ആശിർവദിച്ച ഓലകൾ  ശേഷം  ഭവനങ്ങളിലേക്ക്  മടക്കി കൊണ്ട് പോകുകയും  ഉപചാരപൂർവ്വം  സൂക്ഷികുകയും ചെയ്യും. ഈ കുരുത്തോലകൾ  ക്രിസ്മസ് ദിനത്തിൽ  മടക്കി കൊണ്ട് വരികയും   ആരാധനയിൽ  തീജ്വാല ശുശ്രൂഷയിൽ  യേശുവിന്റെ ജനന സമയത്ത് പ്രത്യക്ഷ പെട്ട  നക്ഷത്രത്തെ  സൂചിപിച്ചു കുരുത്തോലകൾ ദഹിപ്പികുകയും  ചെയ്യും .
യേശു ദേവൻ  കഴുതപ്പുറത് ഏറി  വന്നതിന്റെ  സന്ദേശം ഉൾകൊണ്ട്  വിനയത്തിലും എളിമയിലും ജീവികണമെന്നു  ഫാ. സഞ്ജു ജോൺ പ്രസംഗത്തിൽ  ഉദ്ബോധിപ്പിച്ചു . പീഡാനുഭവ വാരത്തിന് തുടക്കം കുറിച്ച് നടന്ന ഓശാന പെരുന്നാളിൽ കുവൈറ്റിന്റെ  നാനാഭാഗങ്ങളിൽ നിന്ന് ഓർത്തഡോൿസ്‌ സഭാ വിശ്വാസികൾ  ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ  ഓഡിറ്റൊറിയത്തിൽ   നടന്ന ശുശ്രൂഷയിൽ പങ്കാളികൾ ആയി. പെസഹ , ദുഃഖ വെള്ളി ,ഈസ്റ്റെർ  ശുശ്രൂഷകൾക്കും  ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ വേദി ആയിരിക്കുമെന്നും ഇടവക ഭാരവാഹികൾ അറിയിച്ചു .