പരുമല ക്യാൻസർ സെന്ററിന് ഒരു കൈ സഹായം

ParumalaHospital

പരുമല ക്യാൻസർ സെന്ററിന് ഒരു കൈ സഹായം 
പരുമല സെന്റ് ഗ്രീഗോറിയോസ് ഇന്റർ  നാഷണൽ  കാൻസർ കെയർ സെന്ററിന്റെ പൂർത്തീകരണത്തിനായി മലങ്കര സഭാ മക്കളുടെ സഹായം അഭ്യർഥിച്ചു കൊണ്ട് പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ്. ക്യാൻസർ സെന്ററിന്റെ പൂർത്തീകരണത്തിനായി ഇനിയും അമ്പതു കോടി രൂപ അനിവാര്യമായിരിക്കുന്നു എന്നുള്ള പരിശുദ്ധ കാതോലിക്ക ബാവയുടെ അഭ്യർഥന അനുസരിച്ചുകൊണ്ട് അഹമ്മധാബാദ് ഭദ്രാസന മെത്രാപൊലീത്ത അഭിവന്ദ്യ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപൊലീത്ത  തനിക്ക് ലഭിച്ച ക്കൈമുത്തിൽ നിന്ന് പത്ത് ലക്ഷം രൂപ പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് ക്കൈമാറി.
മലങ്കര സഭാ മക്കൾക്ക്‌ എങ്ങനെ മലങ്കര സഭയുടെ ഈ സ്വപ്നപദ്ധതിയിൽ പങ്ക് ചേരാം?
1. പലിശ രഹിത വായ്പ(അഞ്ച്  വർഷത്തേക്കുള്ള ബോണ്ടുകൾ)
2. ഏഴ് ശതമാനം പലിശ 
3. ഒൻപത്  ശതമാനം പലിശക്ക് തുല്യമായ ചികിൽസാ സഹായം നിങ്ങൾ നിർദേശിക്കുന്ന രോഗികൾക്ക് നല്കും. 
നിങ്ങൾ ചെയ്യേണ്ടത് : നിങ്ങളുടെ ബാങ്ക് നിക്ഷേപത്തിൽ നിന്ന് ഒരു ലക്ഷം വീതമുള്ള ബോണ്ടുകൾ അഞ്ച് വർഷത്തേക്ക് നല്കുക.  ഒരു ലക്ഷം വീതമുള്ള ബോണ്ടുകൾക്ക്  7 ശതമാനം പലിശ നല്കും. 
 
സാധാരണക്കാരന്  കൈയ്യെത്താവുന്ന ദൂരത്തിൽ  കാൻസർ  ചികിസ്തയ്ക്ക് മദ്ധ്യകേരളത്തിൽ  ഒരു നല്ല ഹോസ്പിറ്റൽ  എന്ന ആശയത്തിൽ ആരംഭിച്ച പരുമല കാൻസർ സെന്റർ.  സഭാ വ്യത്യാസം കൂടാതെ, കേരളത്തിലെ പാവപ്പെട്ടവന് കുറഞ്ഞ ചിലവിൽ കാൻസർ ചികിത്സ ലഭ്യമാക്കണം എന്നതാണ്  മലങ്കര ഓർത്തഡോൿസ്‌ സഭയുടെ പൊതുസ്ഥാപനമായ പരുമല കാൻസർ സെന്റെറിന്റെ മുദ്രാവാക്യം. മരണം ഉറപ്പിച്ച് വേദയോടു പൊരുതുന്നവര്‍ക്ക് തൊട്ടടുത്ത് ആശ്വാസത്തിന്റെ ചെറിയൊരു തുരുത്ത്, വേദനയെ തുരത്താന്‍ ചികില്‍സ വേണ്ടവർക്ക് ദുരിതയാത്രയുടെ വേദനയില്‍ നിന്നുള്ള മോചനം, ഇതൊന്നുമല്ലാത്തവർക്ക് വേദനയുടെ ലോകത്തു നിന്ന് അകലം പാലിക്കാൻ അറിവിന്റെ വെളിച്ചം പകരുന്ന കേന്ദ്രം. ഇതൊക്കെയാണ് പരുമല സെന്റ് ഗ്രിഗോറിയസ് രാജ്യാന്തര കാൻസർ  കെയർ  സെന്ററിലൂടെ മലങ്കര സഭ ലക്ഷ്യ മിടുന്നത്. പക്ഷ കണക്കുകള്‍ക്കും സ്വപ്നസാഫല്യത്തിനുമിടയില്‍ വന്നു പെട്ട പ്രതിസന്ധികൾ തരണം ചെയ്യാൻ  കാരുണ്യമുള്ളവരുടെ കിനിവ് കാത്തു നില്‍ക്കുകയാണ് ആശുപത്രി അധികൃതർ.കെട്ടിടത്തിന്റെ പണി പൂർത്തീകരിക്കുവാൻ  ഇനിയും അമ്പതുകോടി രൂപയോളം വേണം. പക്ഷേ, അര്‍ബുദം ബാധിച്ചവരുടെയും അവരുടെ കുടുംബങ്ങളുടെയും ദൈന്യം കണ്ടറിഞ്ഞവരും മനസിലാക്കിയവരും കൈകോർത്താൽ മലങ്കര സഭാ മക്കൾക്ക്‌  ഇത് ചെറിയൊരു തുകയാണ്
തിരുവന്തപുരം ആർ.സി.സിയിലും എറണാകുളത്തും മാത്രം ചികില്‍സയ്ക്ക് ആശ്രയിക്കുന്ന മധ്യകേരളത്തിലെ അർബുദരോഗികൾക്ക് അധികം യാത്ര ചെയ്യാതെ ചികിൽസ ലഭ്യമാക്കാം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേന്ദ്രത്തിന്റെ കെട്ടിടം പണിയാണ് പാതിവഴിയിൽ നിൽക്കുന്നത്. കീമോ തെറപ്പി, സർജറി, റേഡിയേഷൻ  എന്നീ മൂന്നുതരം അര്‍ബുദ ചികിൽസകളും ലഭ്യമാക്കുക, മരണം ഉറപ്പിച്ചവർക്ക് കഴിയാവുന്നിടത്തോളം നന്നായി പരിചരണം ലഭ്യമാക്കുക, കീമോതെറപ്പി ചെയ്യാത്തുെന്നവർക്ക് രാവിലെ വന്നു വൈകിട്ട് മടങ്ങാവുന്ന തരത്തിൽ സംവിധാനമുണ്ടാക്കുക എന്നിവയാണ് പുതിയ കേന്ദ്രം കൊണ്ട് ഉദ്ദേശിക്കുന്നത്.