കുവൈറ്റ് സെ : സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ് കോണ്ഗ്രി ഗെഷൻ ഇടവക പദവിയിലേക്ക് ഉയർത്തപ്പെട്ടു . ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം കൽക്കട്ട ഭദ്രസനാധിപാൻ അഭിവന്ദ്യ ഡോ. ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപൊലിത്ത ഫെബ്രുവരി മൂന്നാം തീയതി നടന്ന വിശുദ്ധ കുർബാന മദ്ധ്യേ പ്രഖ്യാപിച്ചു . തുടർ നടപടികൾ പിന്നാലെ ഉണ്ടാകുമെന്നും അദ്ദേഹംഅറിയിച്ചു .
യേശു ക്രിസ്തുവിന്റെ ദേവാലയ പ്രവേശന പെരുന്നളിനോട് അനുബന്ധമായി നടന്ന പെരുന്നാളിൽ ആണ് പ്രഖ്യാപനം നടന്നത് . ” ഫെബ്രുവരി രണ്ടാം തീയതി മുതൽ ഈ ദേവാലയം പൂർണ ഇടവകയായി ഉയർത്തപെട്ടിരിക്കുന്നതായി പ്രഖ്യാപിച്ചു കൊണ്ടുള്ള മെത്രാപൊലിത്തയുടെ വാക്കുകളെ ദീർഘമായ കരഘോഷത്തോടെ വിശ്വാസികൾ സ്വാഗതം ചെയ്തു .
കുവൈറ്റിലെ നാലാമത്തെ ഓർത്തഡോൿസ് ദേവാലയമായി 2014ജനുവരി ഒന്നാം തീയതി പ്രഥമ വികാരി ഫാ . സജു ഫിലിപ്പിന്റെ നേത്രുത്വത്തിൽ രൂപം കൊണ്ട ഇടവക ചുരുങ്ങിയ നാൾ കൊണ്ട് ശ്രെദ്ധെയമായ പ്രവർത്തനങ്ങളുമായി കുവൈറ്റിലും മലങ്കര സഭയിലും മാതൃക ആയിരുന്നു .സാമൂഹ്യ സേവന പ്രവർത്തനങ്ങളും , ആധ്യാത്മിക പ്രസ്ഥാനങ്ങളുടെ വളർച്ചയിലും ഇടവക വികാരിയും ,മാനേജിംഗ് കമ്മിറ്റിയും നേത്രുത്വം നൽകി .ഗായക സംഘം , സണ്ടേ സ്കൂളും , യുവജന പ്രസ്ഥാനം ,മർത്തമറിയ സമാജം അംഗങ്ങൾ കുവൈറ്റ് മേഖലയിലും , കൽകട്ട ഭദ്രാസന തലത്തിലും ശ്രെധേയമായ നേട്ടങ്ങൾ കൈവരിച്ചു . 2015 ഡിസംബർ 1 മുതൽ ഫാ . സഞ്ജു ജോൺ ഇടവകയുടെ വികാരിയായി സേവനം അനുഷ്ഠിക്കുന്നു .
നാളെ നടക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവലിൽ മുഖ്യ അതിഥിയായാണ് ഇടവക മെത്രാപൊലിത്ത എത്തിയത് .
നിലവിൽ 435 കുടുംബങ്ങൾ അംഗങ്ങൾ ആയിട്ടുണ്ട് .പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഇടവക വികാരിഫാ . സഞ്ജു ജോൺ, ട്രെസ്ടി കെ .രാജു,സെക്രട്ടറി ബിനു തോമസ് എന്നിവർ അറിയിച്ചു .