ആരാധനാ ബോധ്യത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയും ആവശ്യം – മാത്യൂസ്‌ മാർ സേവേറിയോസ്

bava_augen_ormaHH_Augen_I

ആരാധനാ ബോധ്യത്തോടൊപ്പം ആഴമുള്ള  സഭാദര്‍ശനവും  സാമൂഹ്യ  പ്രതിബദ്ധതയും ആത്മീയ  പിതാക്കന്മാര്‍ക്ക്  ആവശ്യമാണെന്നും  അതിന്  ഒരു മാതൃകയാണ്‌  മാർ ഔഗേന്‍  പ്രഥമന്‍  കാതോലിക്കാ  ബാവായെന്നും ഓർത്തഡോക്സ്   സഭാ  എപ്പിസ്കോപ്പല്‍  സുന്നഹദോസ്  സെക്രട്ടറി  ഡോ .മാത്യൂസ്‌  മാര്‍ സേവേറിയോസ് . മലങ്കര  മെത്രാപ്പോലീത്തായും  കാതോലിക്കായുമായിരുന്ന ബസേലിയോസ്  ഔഗേന്‍  പ്രഥമന്‍ ബാവായുടെ  40 -ാം മത്  ശ്രാദ്ധ പെരുന്നാളിന്  സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു  അദ്ദേഹം .പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ  ബാവാ  പെരുനാളിനു മുഖ്യ കാർമ്മീകത്വം  വഹിച്ചു .   മാത്യൂസ്‌  മാർ  തേവോദോസിയോസ് , ഡോ. ജോഷ്വാ മാർ നിക്കോദീമോസ്  എന്നിവർ  സഹകാർമ്മികരായിരുന്നു .  ഫാ . വി . എം മാത്യു , ഫാ . എം . കെ .കുര്യൻ , എന്നിവർ പ്രസംഗിച്ചു.