മദര്‍ തെരേസയുടെ പ്രധാന ലക്ഷ്യം മതംമാറ്റലായിരുന്നെന്ന് മോഹന്‍ ഭാഗവത്

ഭരത്പൂര്‍: പാവങ്ങള്‍ക്കുവേണ്ടി മദര്‍ തെരേസ ചെയ്ത സേവനങ്ങളുടെ മുഖ്യ ലക്ഷ്യം മതംമാറ്റമായിരുന്നുവെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവത്. അപ്‌നാ ഘര്‍ എന്ന സന്നദ്ധ സംഘടന നടത്തിയ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം.

പാവപ്പെട്ടവരെ ക്രിസ്തുമതത്തിലേക്ക് മാറ്റുകയായിരുന്നു മദര്‍ തെരേസയുടെ പ്രധാന ലക്ഷ്യം. ഈ ലക്ഷ്യത്തോടെയല്ലായിരുന്നു അവരുടെ പ്രവര്‍ത്തനമെങ്കില്‍ ഈ സേവനങ്ങള്‍ നല്ലതെന്ന് പറയാന്‍ കഴിയുമായിരുന്നുവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

താന്‍ സംസാരിക്കുന്നത് മതപരിവര്‍ത്തനത്തെക്കുറിച്ചല്ല. സേവനത്തിന്റെ പേരില്‍ മതംമാറ്റം നടത്തുകയാണെങ്കില്‍ ചെയ്യുന്ന സേവനത്തിന് വിലയില്ലാതാകും. അപ്‌ന ഘറിന്റെ പ്രവര്‍ത്തനം ഈ രീതിയിലുള്ളതല്ല. നിര്‍ധനരേയും അശരണരേയും സഹായിക്കുകയാണ് ഈ സംഘടനയുടെ ലക്ഷ്യമെന്നും ഭാഗവത് പറഞ്ഞു.

അതേസമയം, മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അപലപിച്ചു. മദറിനൊപ്പം കുറച്ചുനാള്‍ താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഭാഗവതിന്റെ പരാമര്‍ശം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

 

മദര്‍ തെരേസയ്‌ക്കെതിരായ പരാമര്‍ശം: വിമര്‍ശനവുമായി കെജ്‌രിവാള്‍

ന്യൂഡല്‍ഹി: പാവപ്പെട്ടവര്‍ക്കുവേണ്ടി മദര്‍ തെരേസ ചെയ്ത സേവനങ്ങള്‍ക്ക് പിന്നിലുള്ള ലക്ഷ്യം മതംമാറ്റമായിരുന്നുവെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ഭാഗവത്തിന്റെ പരാമര്‍ശത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വിമര്‍ശം. കൊല്‍ക്കത്തയിലെ നിര്‍മ്മല്‍ ഹൃദയ ആശ്രമത്തില്‍ ഏതാനും മാസങ്ങള്‍ താന്‍ മദര്‍ തെരേസയ്‌ക്കൊപ്പം സേവനം ചെയ്തിട്ടുണ്ട്. കുലീനയായ വ്യക്തിയായിരുന്നു അവര്‍. അവരെ വെറുതെ വിടുക-ട്വിറ്ററില്‍ കെജ്‌രിവാള്‍ കുറിച്ചു.

മദര്‍ തേരേസക്കെതിരായ പരാമര്‍ശം; രാജ്യമെങ്ങും പ്രതിഷേധം. News

mother